ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിന് നല്‍കേണ്ട നാല്‍പത് ദശലക്ഷം അമേരിക്കന്‍ ഡോളര്‍ പലിശ സഹിതം നാല് ആഴ്ചക്കുള്ളില്‍ നല്‍കാനും കോടതി നിര്‍ദേശിച്ചു. തുക നല്‍കിയില്ലെങ്കില്‍ സ്വത്തുവകകള്‍ കണ്ടുക്കെട്ടുമെന്നും കോടതി പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കിയ ഹര്‍ജിയിലാണ് വിധി പ്രസ്താവം. വിവിധ ബാങ്കുകള്‍ക്ക് മല്യ നല്‍കാനുണ്ടായിരുന്ന 6400 കോടിരൂപ നല്‍കാന്‍ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് പാലിക്കാത്തിനെതിനെതിരെയാണ് വിജയ് മല്ല്യക്കെതിരെ കോടതിയലക്ഷ്യം ഫയല്‍ ചെയ്തത്.
ഇന്ത്യയില്‍ സാമ്പത്തിക ക്രമക്കേടുകള്‍ നടത്തി ബ്രിട്ടനിലേക്ക് കടന്നുകളയുന്നവരെ കൈമാറാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ നിയമപരമായ പ്രക്ര്യയ ഈ നീക്കത്തെ പിന്നോട്ടടിക്കുകയാണ്. ഇന്ത്യയിലെ നിയമത്തെ കബളിപ്പിച്ച് യു കെ യില്‍ എത്തുന്നവരെ ഞങ്ങള്‍ പിന്തുണയ്ക്കില്ല. എന്നാല്‍ രാജ്യത്ത് എത്തുന്ന മിടുക്കരായ ഇന്ത്യാക്കാരെ തങ്ങള്‍ സ്വാഗതം ചെയ്യുമെന്നും ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍
അതേസമയം, ബാങ്കുകൾ ഒരു കരുതൽ വില നിശ്ചയിച്ചിരുന്നു. എന്നാല്‍ റിയാല്‍ എസ്റ്റേറ്റുകരാരും തന്നെ വസ്തു വാങ്ങാന്‍ തയാറായിരുന്നില്ല. മുംബൈ എയർപോർട്ടിന്‍റെ അടുത്ത് സ്ഥിതി ചെയ്യുന്നതിനാൽ ഈ വസ്തു കൂടുതല്‍ വികസിപ്പിക്കാന്‍ സാധിക്കില്ല. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍(ഡി.ആര്‍.ടി.)ആണ് വില്‍പന നടത്തിയത്.